മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ തരംഗം

Image
  ന്യൂഡല്‍ഹി : രാ ജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കടുത്ത മത്സരം പ്രവചിക്കപ്പെട്ടിരുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണമുന്നണികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറെ ഞെട്ടിച്ചത്. കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്താമെന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ പൂർണ്ണമായും തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ നൂറോളം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഒരു ഘട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ പിന്നോട്ടു പോയതും, മത്സരിച്ച പന്ത്രണ്ടോളം മന്ത്രിമാർ തോല്‍വിയുടെ വക്കിലാണെന്നതും എല്‍ഡിഎഫിന്റെ കനത്ത തകർച്ചയ്ക്ക് അടിവരയിടുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെയും ഒത്തൊരുമയോടെയും തുടക്കം മുതല്‍ നൂറ് സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ചതാണ് കേരളത്തില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വീഴാതെ ...

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം, ഏറെ ഞെട്ടിയത് തമിഴ്നാടും സ്റ്റാലിനും, ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണത്തിനും അവസാനം


  ദില്ലി: ബംഗാള്‍, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. 

കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്തുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം. നിലവില്‍ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തില്‍ പിന്നില്‍ പോയി.

മത്സരിച്ച മന്ത്രിമാരില്‍ 12 പേർ തോല്‍വി മുന്നില്‍ കാണുകയാണ്. യുഡിഎഫ് ആകട്ടെ പ്രതീക്ഷിച്ച വിജയമാണ് നേടിയത്. കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതല്‍ 100 സീറ്റ് പ്രവചിച്ച്‌ ആത്മവിശ്വാസത്തോടെയായിരുന്നു കോണ്‍ഗ്രസയും യുഡിഎഫും നേരിട്ടത്. ഇടതുപക്ഷത്തിന്റെ ഒരുകെണിയിലും വീഴാതെ തികഞ്ഞ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് ലഭിച്ചത്. ബംഗാളില്‍ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂല്‍ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്. എസ്‌ഐആർ ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇക്കുറി ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം