ജനങ്ങള്‍ക്ക് നന്ദി, ഒരു പുതുയുഗം ഒരുക്കുമെന്ന് വി.ഡി. സതീശൻ

Image
  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നില്‍ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങള്‍ക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങള്‍ പറഞ്ഞ വിസ്മയങ്ങള്‍ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ തരംഗം


 ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

കടുത്ത മത്സരം പ്രവചിക്കപ്പെട്ടിരുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണമുന്നണികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറെ ഞെട്ടിച്ചത്. കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്താമെന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ പൂർണ്ണമായും തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ നൂറോളം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഒരു ഘട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ പിന്നോട്ടു പോയതും, മത്സരിച്ച പന്ത്രണ്ടോളം മന്ത്രിമാർ തോല്‍വിയുടെ വക്കിലാണെന്നതും എല്‍ഡിഎഫിന്റെ കനത്ത തകർച്ചയ്ക്ക് അടിവരയിടുന്നു.

വളരെ കൃത്യമായ ആസൂത്രണത്തോടെയും ഒത്തൊരുമയോടെയും തുടക്കം മുതല്‍ നൂറ് സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ചതാണ് കേരളത്തില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വീഴാതെ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിച്ചതിന്റെ ഫലം കൂടിയാണ് ഈ ജനവിധി. അതേസമയം, പശ്ചിമ ബംഗാളില്‍ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനാണ് ഇത്തവണ അവസാനമാകുന്നത്. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ച ബിജെപി, ഇത്തവണ കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്.

സ്‌പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പോലുള്ള നിരവധി വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു ഇക്കുറി ബംഗാളിലെ തിരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ ചൊല്ലി മമത ബാനർജി വലിയ രീതിയില്‍ പ്രതിഷേധം ഉയർത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കൂടാതെ, പരമ്പരാഗതമായി തൃണമൂലിനെ തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ പോലും ഇത്തവണ പാർട്ടിയെ രക്ഷിച്ചില്ല എന്നതാണ് വസ്തുത. ബംഗാള്‍ പുതിയൊരു രാഷ്ട്രീയ മാറ്റത്തിലേക്ക് ചുവടുവെക്കുമ്പോള്‍, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫലങ്ങള്‍ കൂടി പുറത്തുവരുന്നതോടെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൂർണ്ണമായും തിരുത്തിയെഴുതപ്പെടുകയാണ്.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം