Posts

ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ

Image
  കോഴിക്കോട്  :   ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക്(22) കല്ലേറിൽ പരുക്കേൽക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറ് നടന്നത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ.‌ അന്നേ ദിവസം ഇതേ സ്ഥലത്ത് വച്ച് വന്ദേഭാരതിനു നേരെയും ക...

ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി

Image
  കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. എട്ട് ദിവസത്തിന് ശേഷമാണ് യുവാവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് മാഫിയയില്‍ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരില്‍ നിന്നും ഭീഷണിയുണ്ടെന്ന് വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപയാണ് വിഷ്‌ണു വായ്പ എടുത്തത്. ഇത് തിരിച്ചടക്കാൻ പറ്റാതായതോടെ ഭീഷണി തുടങ്ങി. വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയില്‍ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ...

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം; 3 പേർക്ക് ഗുരുതര പരുക്ക്

Image
ഇടുക്കി : തൊടുപുഴ നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ‍ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65),  നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.  നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴായിരുന്നു അപകടം. 200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും. ഡബിൾ കട്ടിങ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരുക്കേറ്റത്.

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

Image
  കൊണ്ടോട്ടി : പ്രശസ്ത സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ കൊണ്ടോട്ടിയിൽ വെച്ച് അപമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. ഒരു വിവാഹ ആഘോഷത്തിൽ അതിഥിയായി പങ്കടുക്കാൻ എത്തിയ താരത്തെ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്നുണ്ട്. ​ക്ഷണിച്ചുവരുത്തിയ അതിഥിയുടെ വസ്ത്രം നിർബന്ധപൂർവ്വം അഴിപ്പിക്കുകയും പൊതുവഴിയിലൂടെ ഓടിക്കുകയും ചെയ്തുവെന്നാണ് ചില പോസ്റ്റുകളിൽ പറയുാന്നത്. ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ സാംസ്കാരിക കേരളത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ അലൻ ജോസിന് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പോലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. വിവാദങ്ങളോട് താരം നേരിട്ട് പ്രതികരിക്കാത്തതും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ​അതേസമയം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ റീച്ച് ലഭിക്കുന്നതിനായി താരം തന്നെ ആസൂത്രണം ചെയ്ത നാടകമാണിതെന്ന അഭിപ്രായവും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്...

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

Image
  തൃശ്ശൂർ:  അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ പത്തു വയസുകാരനായ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് കുട്ടികൾ ഉണർന്നിരുന്നു. ചൂടുവെള്ളം കൊടുത്തതോടെ വീട്ടുകാർ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതുകയായിരുന്നു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഈ സംശയത്തിന് കാരണമായി. എന്നാൽ പിന്നീട്, പുലർച്ചെ 5.30ഓടെ അൻജോ അമ്മയെ വീണ്ടും വിളിച്ചുണർത്തിയപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബൈക്കിൽ ഇരുവരെയും സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൽജോയെ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ പാമ്പുകടി സാധ്യത ഉയർത്തിയതിനെ തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന...

ഹെയര്‍പിന്‍ വളവുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പോലിസ്

Image
തിരുവനന്തപുരം: റോഡുകളിലെ ഹെയര്‍പിന്‍ വളവുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പോലിസ്. കേരള പോലിസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഹെയര്‍പിന്‍ വളവുകള്‍ റോഡുകളിലെ ഹെയര്‍പിന്‍ വളവുകള്‍ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം. ഹെയര്‍പിന്‍ വളവില്‍ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക. ഹെയര്‍പിന്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. ഹോണ്‍ മുഴക്കി മുന്നിലുള്ള വാഹനങ്ങള്‍ക്ക് സൂചന നല്‍കുക. കയറ്റത്തില്‍ ചെറിയ ഗിയറില്‍ വാഹനം നിയന്ത്രിക്കുക. ഇറക്കത്തില്‍ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിന്‍ ബ്രേക്കിംഗ് ഉപയോഗിക്കുക. വളവില്‍ വാഹനം നിര്‍ത്തിയിടരുത്. വലിയ വാഹനങ്ങള്‍ക്ക് വളവില്‍ തിരിയാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്, അതിനാല്‍ അകലം പാലിക്കുക. രാത്രിയില്‍ ഹെഡ്ലൈറ്റ് ശരിയായി ഉപയോഗിക്കുക. ക്ഷീണം, ഉറക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക. സുരക്ഷിത യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കൂ. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകാം.

IPL 2026 SRH vs CSK: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്; ജയം 10 റണ്‍സിന്

Image
  ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മിന്നും വിജയം നേടി സണ്‍റൈസേഴ്സ് ഹൈഹൈദരാബാദ്. 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ എറിഞ്ഞിട്ടത്. നിശ്ചിത ഓവറില്‍ 184 റണ്‍സാണ് ചെന്നൈ നേടിയത്. എട്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്ററും പ്രഫുല്‍ ഹിങ്കെ ഒരു വിക്കറ്റും നേടി. വിജയത്തോടെ ഹൈദരാബാദ് പോയന്റ് ടേബിളില്‍ നാലാമത് എത്തി. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണ്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. നിതീഷ് റെഡ്ഡിയായിരുന്നു സഞ്ജുവിനെ പുറത്താക്കിയത്. പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്ഗ്വാദും ആയുഷ് മാത്രേയും ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും അധികദൂരം പോകാനായില്ല. 13 പന്തില്‍ 19 റണ്‍സാണ് ഋതുരാജിന് കൂട്ടിചേര്‍ക്കാനായത്. 13 പന്തില്‍ ആയുഷ് മാത്രേ 30 റണ്‍സെടുത്തു. 19 പന്തില്‍ 25 റണ്‍സായിരുന്നു സര്‍ഫ്രാസ് ഖാന്റെ സംഭാവന. ചെന്നൈയുടെ പ്രതീക്ഷകളെല്ലാം ഡെവാള്‍ഡ് ബ്രെവിസിന്റെ തോളിലായിരുന്നു. എന്നാല്‍ നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെയാണ് ബ്രെവിസ് മടങ്ങിയത്. ശിവാങ്ക് കുമാറാണ് ബ്...