ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ
തൃശ്ശൂർ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ പത്തു വയസുകാരനായ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് കുട്ടികൾ ഉണർന്നിരുന്നു. ചൂടുവെള്ളം കൊടുത്തതോടെ വീട്ടുകാർ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതുകയായിരുന്നു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഈ സംശയത്തിന് കാരണമായി.
എന്നാൽ പിന്നീട്, പുലർച്ചെ 5.30ഓടെ അൻജോ അമ്മയെ വീണ്ടും വിളിച്ചുണർത്തിയപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബൈക്കിൽ ഇരുവരെയും സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൽജോയെ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ പാമ്പുകടി സാധ്യത ഉയർത്തിയതിനെ തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന പാമ്പിനെ കണ്ടെത്തി.
കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. ഇവർക്ക് ഏയ്ഞ്ചൽ എന്ന ഒരു സഹോദരി കൂടെയുണ്ട്. എയ്ഞ്ചൽ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മ
Comments
Post a Comment