85,000 കടന്ന് റെക്കോര്‍ഡ് ഭൂരിപക്ഷം, തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ ഏടുകുറിച്ച്‌ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

Image
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.  മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്.  കഴിഞ്ഞ തവണ കെ.കെ. ശൈലജ സ്ഥാപിച്ച റെക്കോർഡ് ഭൂരിപക്ഷമാണ് ഇതോടെ പഴങ്കഥയായത്. കുഞ്ഞാലിക്കുട്ടി 131632 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി മുജീബ് 46305 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി ഗുപ്ത കുമാര്‍ 9127 വോട്ടുകളും നേടി. മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുല്‍പ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തല്‍മണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉള്‍പ്പെട്ടതാണ്‌ മലപ്പുറം നിയമസഭാമണ്ഡലം. മുസ്ലീം ലീഗ് നേതാവ് പി ഉബൈദുല്ല ആണ്‌ 2011 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പി 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗിന്റെ സ്ഥാനാർഥി മലപ്പുറത്ത് വിജയിച്ചത്.

രാഷ്ട്രീയത്തില്‍ വിജയ്‌യുടെ മാസ് എന്‍ട്രി; ഫസ്റ്റ് ഷോയില്‍ തന്നെ പടം സൂപ്പര്‍ഹിറ്റ്


 ചെന്നൈ: വെള്ളിത്തിരയിലെ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച വിജയ്, രാഷ്ട്രീയത്തിലെ തന്റെ ആദ്യ അങ്കത്തിലും റെക്കോർഡ് നേട്ടം കൊയ്യുന്നു. തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 108 ഇടത്തും വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ലീഡ് ചെയ്യുകയാണ്. 61 സീറ്റുകളില്‍ മുന്നിലുള്ള ഡി.എം.കെ സഖ്യം രണ്ടാം സ്ഥാനത്തും, എ.ഐ, ഡി.എം.കെ സഖ്യം 44 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നതോടെ ചെന്നൈയിലെ വിജയ്‌യുടെ വസതിയില്‍ ആഘോഷങ്ങള്‍ അണപൊട്ടി. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറും കുടുംബാംഗങ്ങളും ആവേശത്തോടെ ആലിംഗനം ചെയ്യുന്നതും ആഹ്ലാദക്കണ്ണീർ പൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വൻതോതില്‍ ആരാധകരും പ്രവർത്തകരും വസതിയിലേക്ക് ഒഴുകിയെത്തിയതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എം.ജി.ആറും ജയലളിതയും തുടങ്ങിവെച്ച സിനിമാ-രാഷ്ട്രീയ ബന്ധത്തിന്റെ പുതിയ അധ്യായമാവുകയാണ് വിജയ്. പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്ന രണ്ട് വലിയ പ്രാദേശിക പാർട്ടികളെ ഒരേസമയം നേരിട്ടാണ് വിജയ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. 'ജനങ്ങള്‍ക്ക് ഒരു മാറ്റം വേണമായിരുന്നു, ഡി.എം.കെയിലും എ.ഐ.എ.ഡി.എം.കെയിലും അവർ മടുത്തു കഴിഞ്ഞു' ടി.വി.കെ നേതാവ് ഫെലിക്സ് ജെറാള്‍ഡ് പ്രതികരിച്ചു. ടി.വി.കെയുടെ ഈ അപ്രതീക്ഷിത കുതിപ്പോടെ എ.ഐ.എ.ഡി.എം.കെയുമായി ഭാവിയില്‍ സഖ്യമുണ്ടാകുമോ? എന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപക്ഷവും സഖ്യസാധ്യതകള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഫലം പുറത്തുവരുന്നതോടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.

കരൂരിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടവും, രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ നേരിട്ട വിവാദങ്ങളും വിജയ്‌യുടെ പ്രചാരണത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും തമിഴ് ജനത അദ്ദേഹത്തിന് വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. 49 വർഷത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് പുതിയൊരു ഭരണക്രമത്തിലേക്ക് തമിഴ്‌നാട് നീങ്ങുകയാണോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം