കടലും ചുട്ടുപൊളളുന്നു ; അയലയും മത്തിയുമൊന്നും കിട്ടാനില്ല

Image
  * കോഴിക്കോട് * : കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ അനുബന്ധ മേഖലകളും തളർച്ചയിലാണ്.

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടിത്തം; അഗ്നിശമനസേനയുടെ ഇടപെടലിൽ ആശ്വാസം

*അരിമ്പ്ര :* മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്.

ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന് സമീപത്തെ തെങ്ങിന്റെ ഓലയ്ക്ക് തീപിടിക്കുകയും അത് താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലേക്ക് പടരുകയുമായിരുന്നു. ​വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് അഗ്നിശമനസേനയുടെ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി.

പ്ലാസ്റ്റിക് ആയതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ.

കഴിഞ്ഞ ജനുവരിയിൽ ഇതിന് സമീപത്തുള്ള പൂക്കാട്ടൂർ മൈലാടിയിൽ ഒരു ചെരുപ്പ് കമ്പനി കത്തിയമർന്നിരുന്നു. അന്ന് കെട്ടിടം പൂർണ്ണമായും തകരുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.


Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ