കടലും ചുട്ടുപൊളളുന്നു ; അയലയും മത്തിയുമൊന്നും കിട്ടാനില്ല

Image
  * കോഴിക്കോട് * : കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ അനുബന്ധ മേഖലകളും തളർച്ചയിലാണ്.

പളളിക്കലില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു ; പൊറുതിമുട്ടി കര്‍ഷകര്‍

പളളിക്കല്‍ ഗ്രാമപഞ്ചായ് പരിധിയിലെ അമ്പലപ്പടിയിലെ
ജനവാസമേഖലയില്‍ എത്തിയ കാട്ടുപന്നികളിലൊന്ന്.

 

പള്ളിക്കൽ : പള്ളിക്കൽ - തേഞ്ഞിപ്പലം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തുന്നത് പതിവായതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ.

പള്ളിക്കൽ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്ന അമ്പലപ്പടി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികളെ കണ്ടത് വലിയ പരിഭ്രാന്തിക്കിടയാക്കി. വീടുകളുടെ പരിസരങ്ങളിൽ പോലും ഇവ തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.

പ്രദേശത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ വനസമാനമായ കാടുകളാണ് കാട്ടുപന്നികളുടെ പ്രധാന വാസസ്ഥലം. പകൽ സമയങ്ങളിൽ കാടുകളിൽ കഴിയുന്ന ഇവ രാത്രിയായാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ ഇതിനോടകം ഇവ നശിപ്പിച്ചു കഴിഞ്ഞു. കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ കുത്തിമറിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.

കർഷകരുടെ തുടർച്ചയായ പരാതികളെത്തുടർന്ന് തേഞ്ഞിപ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നികളെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. അധികൃതരുടെ ഇടപെടൽ ഫലം കാണാതെ വന്നതോടെ കർഷകർ സ്വന്തം നിലയിൽ കെണികൾ ഒരുക്കിയും മറ്റും പന്നികളെ തടയാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.

സർവകലാശാലാ അധികൃതരുമായി ചേർന്ന് കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ