കടലും ചുട്ടുപൊളളുന്നു ; അയലയും മത്തിയുമൊന്നും കിട്ടാനില്ല
![]() |
| പളളിക്കല്‍ ഗ്രാമപഞ്ചായ് പരിധിയിലെ അമ്പലപ്പടിയിലെ ജനവാസമേഖലയില്‍ എത്തിയ കാട്ടുപന്നികളിലൊന്ന്. |
പള്ളിക്കൽ : പള്ളിക്കൽ - തേഞ്ഞിപ്പലം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തുന്നത് പതിവായതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ.
പള്ളിക്കൽ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്ന അമ്പലപ്പടി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികളെ കണ്ടത് വലിയ പരിഭ്രാന്തിക്കിടയാക്കി. വീടുകളുടെ പരിസരങ്ങളിൽ പോലും ഇവ തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
പ്രദേശത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ വനസമാനമായ കാടുകളാണ് കാട്ടുപന്നികളുടെ പ്രധാന വാസസ്ഥലം. പകൽ സമയങ്ങളിൽ കാടുകളിൽ കഴിയുന്ന ഇവ രാത്രിയായാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.
തേഞ്ഞിപ്പലം പഞ്ചായത്തിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ ഇതിനോടകം ഇവ നശിപ്പിച്ചു കഴിഞ്ഞു. കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ കുത്തിമറിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
കർഷകരുടെ തുടർച്ചയായ പരാതികളെത്തുടർന്ന് തേഞ്ഞിപ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നികളെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. അധികൃതരുടെ ഇടപെടൽ ഫലം കാണാതെ വന്നതോടെ കർഷകർ സ്വന്തം നിലയിൽ കെണികൾ ഒരുക്കിയും മറ്റും പന്നികളെ തടയാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
സർവകലാശാലാ അധികൃതരുമായി ചേർന്ന് കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments
Post a Comment