കേരളത്തില്‍ ഭരണം UDFനെന്ന് എക്സിറ്റ് പോള്‍ ; മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സര്‍വ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം
തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. സർവേ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില, യു.ഡി.എഫ്: 78 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും, എല്‍.ഡി.എഫ്: 49 മുതല്‍ 62 സീറ്റുകള്‍ വരെ ഒതുങ്ങും, ബി.ജെ.പി നയിക്കുന്ന എൻ ഡി എ അക്കൗണ്ട് തുറക്കും എന്നാണ്. ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ പിണറായി വിജയനാണ് എന്നാണ് സർവ്വേ. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 33 ശതമാനം പേരാണ്. 21 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശൻ രണ്ടാമതെത്തി. രമേശ് ചെന്നിത്തലയെ 8 ശതമാനം പേർ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ.സി. വേണുഗോപാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോഴും വ്യക്തിഗത പിന്തുണയി...

Comments
Post a Comment