തോറ്റെങ്കിലും സണ്‍റൈസേഴ്സിനെ വിറപ്പിച്ച്‌ പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍

Image
  ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി. വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന്‍ വൈഭവായിരുന്നു. അടിച്ചുതെറിപ്പിച്ച ഇന്നിങ്‌സ് ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്‌സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്‌സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില...

രാജ്യത്ത് ഓൺലൈൻ മണി ഗെയിമുകൾക്ക് മെയ് 1 മുതൽ പൂർണ നിരോധനം


 ന്യൂഡല്‍ഹി : രാജ്യത്ത് പണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്ക് മേയ് 1 മുതൽ പൂർണനിരോധനം ഏർപ്പെടുത്തുന്നു. നിരോധനത്തിന് ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചാൽ 5 വർഷം തടവോ 2 കോടി രൂപ വരെ പിഴയോ ലഭിക്കാം.

ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് 2 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 3 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

രാജ്യത്ത് നിയമം 2025 ഓഗസ്റ്റിൽ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നില്ല. നിയമം പ്രാബല്യത്തിലാക്കുന്നതിനു മുൻപ് തന്നെ ഡ്രീം11, മൊബൈൽ പ്രീമിയർ ലീഗ്, പോക്കർ ബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ പോലെയുള്ള പല ഓൺലൈൻ മണി ഗെയിമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 

മേയ് 1ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഗെയിമിങ് നിയമങ്ങൾ പ്രകാരം ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കും. അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അധ്യക്ഷനായ അതോറിറ്റിയിൽ ആഭ്യന്തരം, ധനം, വാർത്താവിതരണം, നിയമം, കായികം, ടെലികോം മന്ത്രാലയങ്ങളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ആറ് അംഗങ്ങൾ ഉണ്ടാകും.

ഒരു ഗെയിം മണി ഗെയിമാണോ സോഷ്യൽ ഗെയിമാണോ എന്ന് അതോറിറ്റി തീരുമാനിക്കും. പണം നിക്ഷേപിച്ച ശേഷം കൂടുതൽ പണം നേടാൻ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളായി സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇ-സ്പോർട്സ് വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഏഷ്യൻ ഗെയിംസ് പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഇ-സ്പോർട്സിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് സർക്കാർ ഇതിനെ സമീപിക്കുന്നത്.

ഗെയിമിങ് നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണ അധികാരം ജില്ലാതല സൈബർ പൊലീസ് സ്റ്റേഷനുകൾക്കും സൈബർ യൂണിറ്റുകൾക്കും നൽകി. ഗ്രാമീണ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകളിൽ അന്വേഷണ അധികാരം ഉണ്ടായിരിക്കില്ല.


Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

പാമ്പിനെ പാന്‍റിന്റെ പോക്കറ്റിലിട്ട് ചായക്കടയിലെത്തി യുവാവ്; കടിയേറ്റ് ആശുപത്രിയില്‍