കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകൻ മരിച്ചു
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രണ്ടാമത്തെ മകൻ സജി പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്.
ഏപ്രില്‍ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടന്നത്. നിസ്സാരമായ തർക്കങ്ങളെത്തുടർന്ന് പ്രകോപിതനായ സജി തന്റെ വീട്ടുകാരെ മൃഗീയമായി നേരിടുകയായിരുന്നു. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തില്‍ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് സജി കൊലപ്പെടുത്തിയത്.
70 വയസ്സുള്ള അമ്മ മേരിക്കുട്ടിയെ മാരകമായി മർദ്ദിക്കുകയും, കൈകളില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്ക് ആഞ്ഞെറിയുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചാണ് മേരിക്കുട്ടി കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ഒട്ടും പതറാതെയായിരുന്നു സജിയുടെ നീക്കങ്ങള്‍. രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ വീടിന് പുറത്ത് ഗ്രീൻ നെറ്റില്‍ പൊതിഞ്ഞു വെച്ചു. ദുർഗന്ധം പുറത്തുവരാതിരിക്കാനും ആർക്കും സംശയം തോന്നാതിരിക്കാനും വേണ്ടിയായിരുന്നു ഇത്. മൂന്നാം ദിവസം അർധരാത്രി കഴിഞ്ഞതോടെ വീടിന് സമീപത്തെ പുരയിടത്തില്‍ ആഴം കുറഞ്ഞ കുഴിയുണ്ടാക്കി ഇരുവരെയും ഒരുമിച്ച് മറവു ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തില്‍ സജി അതേ വീട്ടില്‍ താമസം തുടർന്നു. അമ്മയെയും സഹോദരനെയും കാണാതായതിനെ തുടർന്ന് സഹോദരി സിനി വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ സിനി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടി രക്ഷപെട്ട സജിയെ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ മലനിരകളില്‍ നിന്നാണ് പിടികൂടിയത്. സജിയുടെ പിതാവ് മാത്യുവിനെ എട്ട് വർഷം മുൻപ് കാണാതായ സംഭവത്തിലും പോലീസിന് ഇപ്പോള്‍ സംശയം വർധിച്ചിട്ടുണ്ട്.
Comments
Post a Comment